ഒരു ബുദ്ധി ജീവിയെ കുരങ്ങനെന്നു വിളിച്ചപ്പോള്‍ ജനങ്ങള്‍ രണ്ടഭിപ്രായം പറഞ്ഞു . ബുദ്ധി ജീവിയെ അങ്ങിനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരു വിഭാഗവും അല്ല കുരങ്ങനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരു വിഭാഗവും പറഞ്ഞു. അതൊക്കെ രാഷ്ട്രീയമല്ലേ നമ്മലതിനെക്കുരിച്ച്ചോന്നും അഭിപ്റായം പറയാന്‍ പാടില്ലല്ലോ ?
നമ്മുക്ക് അല്‍പ്പം വ്യക്തി പരമായി സംസാരിക്കാം . കാല ചക്രത്തെ അല്‍പ്പം പുറകോട്ടു തിരിക്കാം എന്താ? തി ..രി ..ച്ചോ...? എന്നാല്‍ നമ്മുക്കൊന്ന് ബാങ്കലൂരിലേക്ക് പോയാലോ? വിവാഹം കഴിഞ്ഞു ഞാന്‍ എന്റെ പ്രതി പക്ഷ നേത്രിയും യലഹന്കയില് വസിക്കും കാലം . ഒരിക്കല്‍ നാട്ടില്‍ നിന്നും ബാങ്കലൂരിലേക്ക് പോകവേ ട്രെയിനില്‍ ഒരു കശുവണ്ടി കച്ചവടക്കാരന് വന്നു. (നിങ്ങള്‍ ഗര്ഭിനിയാനെന്കില് /ഹൃദ്രോങിയാനെന്കില് അടുത്ത വരി വായിക്കരുത്) . കശുവണ്ടി കിലോക്ക് രൂപ അറുപതു മാത്രം, കശുവണ്ടിക്ക്! എന്റെ പ്രതി പക്ഷ നേതാവ് എന്നെ തോണ്ടാനും, ചൊറിയാനും, മാന്താനും തുടങ്ങി 'ദേ നമ്മുക്കൊരു നാലഞ്ചു പൊതി വാങ്ങി അയല്വക്കക്കാര്ക്കെല്ലാം കൊടുക്കാംന്നെ ', അവിടെ ഒരു ചെറിയ പാക്കെറ്റിനു തന്നെ അറുപതു രൂപ കൊടുക്കണം "
'വേണ്ട,വേണ്ട , അറുപതു രൂപയ്ക്കു വില്ക്കുന്നതിനോന്നും ക്വാളിറ്റി ഉണ്ടാകില്ല നാട്ടില്‍ തന്നെ ഇരുന്നൂറു രൂപ വിലയില്ലേ? " എന്നായി ഞാന്‍ .
(ഇങ്ങനെ ഒരു യൂസ് ലെസ്സ് ആളെ യാണല്ലോ ഭര്‍ത്താവായി എനിക്ക് കിട്ടിയത് ,സഹൃദയനായ ഒരു ഭര്ത്ത്താവായിരുന്നെങ്കില് ഭാര്യ ചന്ദ മാമ വേണമെന്നു പറഞ്ഞാല്‍ ഉടനെ ചന്ദ്രയാനില്‍ ഫെവിക്കോള്‍ പുരട്ടി മാനത്തേക്ക് വിക്ഷേപിച്ച്ചെനെ ,കേവലം 240 രൂപ കൊടുത്തു കശുവണ്ടി വാങ്ങി തരാനാകാത്ത ഒരു ഭ... ര്താവ് ).
After two months.....
ഒറ്റക്കു നാട്ടീല് പോയി തിരിച്ചു വരികയായിരുന്ന (ട്രെയിനില്‍) എന്റെ പ്രിയ തമക്കു മുന്നില്‍ ഒരു കശുവന്ടി കച്ചവടക്കാരന്പ്രത്യക്ഷപ്പെട്ടപ്പോള് ഒരു സ്വതന്തിര പ്പച്ചിയായ(ആസാദ് പന്ചി) ശ്രീമതി ഒരു പ്രതികാരമെന്ന പോലെ മൂന്നു നാലു പൊതികള്‍ വാങിച്ചു .തീവന്ടി ബങ്കളൂരു എത്തും വരെ ഇതെങനെയെല്ലാം ചിലവഴിക്കണം എന്നും എന്തെല്ലാംവിഭവങളെല്ലാംഉന്ടാക്കണമെന്നുമെല്ലാം ആലൊചിച്ചു കൊന്ടെയിരുന്നു. ബങ്കളൂരില്‍ കാത്തു നിന്നിരുന്ന എന്നെ കാണിക്കാതെ തൊണ്ടി സാധനംഭംഗിയായി ഒളിപ്പിച്ചു വച്ചു.
അന്നൊരു ഞായറാഴ്ച്ചയായതിനാല്‍ ഞാന്‍ കാണാതെ സാധനം കയ്യിലെടുക്കാന്‍ ശ്രീമതിക്ക് ആയില്ല.അതിനിടയില്‍ പറഞു കൊള്ളട്ടെ സംഭവംനടക്കുന്ന കാലത്ത് ശ്രീമതി അടുത്തുള്ളൊരു പള്ളിക്കൂടത്തില്‍ അധ്യാ പഹച്ചിയായി സേവനം ചെയ്തു കൊന്ടിരിക്കുകയും ഇടക്കിടക്കൊക്കെ നില്‍ക്കുകയും ചെയ്യുകയായിരുന്നു. പിന്നെ എന്റെ ഭര്യയുടെ പേരു വളരെ നീണ്ടതാണു രണ്ടക്ഷരം തികച്ചും ഉണ്ട്. അതുകൊണ്ടാണു പേരെഴുതാതെ ഭാര്യ,ശ്രീമതി, വിചാരി, ആ പാവം,പ്രതി പക്ഷ നേതാവ് എന്നൊക്കെ ചുരുക്കി എഴുതുന്നത്. പിന്നെ ഇതു വായിക്കാനിടയുള്ള സ്ത്രീ ജനങളുടെ കൌതുകം ശമിപ്പിക്കുക എന്ന ഉദ്ദേശതോടെ ഒരു കുളു-മണാളീ തരാം.പേരു സിനിമയിലുണ്ട് പക്ഷെ ഫിലിമിലില്ല(കിട്ടീപ്പോയി...മയില്‍ എന്നയിരിക്കും ചേച്ചിയുടെ പേര്?).തിങ്കളാഴ്ച നല്ല ദിവസം. ഞാന്‍ രാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊടാതെ പണിസ്ഥലത്തേ പോകുംപോള്‍ ഭാര്യ ഒരു മൂളി പ്പാട്ടോടെ തയ്യാറെടുക്കുകയായിരുന്നു.
വൈകീട്ടു മുതലാളിയോടു പറഞു അല്‍പ്പം നേരത്തെ അന്നത്തെ കൂലി വാങി പണി സ്ഥലത്തു നിന്നും husband വേഗം വീട്ടിലെത്തി. വിളിമണി മുഴക്കിയിട്ടും കുറച്ചു നേരത്തെക്കു വാതില്‍ തുറക്കപ്പെട്ടില്ല ... തുറന്നപ്പോളോ സ്ലോ മോഷനിലും..ഞാന്‍ ഞെട്ടിപ്പോയി എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും ചോരയില്ല!വളരേ എക്സ്പ്രസ്സീവായ ആ കണ്ണുകള്‍ എന്നെ തന്നെ ഫോക്കസ് ചെയ്തു കൊണ്ടെയിരുന്നു!പെട്ടെന്നാണു എന്റെ മൂക്കു വിടര്‍ന്നത് ..ഡെറ്റോള്‍,ഫിനോള്‍ ഇവയുടെ ഗന്ധംഞാന് തിരിച്ചറിഞു. തിരിച്ചറിയാനാകാത്ത മറ്റൊരു ഗന്ധം എന്റെ മൂക്കിലടിച്ചു കയറിയപ്പോള്ഒരു ചോദ്യ ഛിന്നം പോലെ ഞാന്‍ ഭാര്യയെ നോക്കി! പെട്ടെന്നു അവര്‍ പൊട്ടിക്കരഞു കൊന്ടു വിശാല.........മൊന്നുമല്ലാത്ത എന്റെ മാറിടത്തില്‍ അഭയം തേടി
കഥ ഇങനെ... ഞാന്‍ ഓഫ്ഫീസില്നിന്നും വരുംബോള് ''കാജു റ്റുങ്ക്ടാവു" ഉണ്-ടാക്കി തന്ന് എന്നെ എന്റയിസ് /സെഡുസ് ചെയ്യണമെന്ന നിസ്സാരമായ ആശയോടെ ശ്രീമതി ഈ കശുവണ്ടിപ്പരിപ്പു എല്ലാം ഒരു പ്ലാസ്റ്റിക്ക് പാത്രത്തിലാക്കി. വീട്ടൂ പണീയെല്ലാം മുടിച്ചു തയ്യാറായി സ്കൂളിലേക്കു പോകുംപോള്വീട്ടിലെ ഏക കുളിമുറിയുടെ ഏക വെണ്റ്റിലേറ്റര് അടക്കാന്‍ മറന്ന കാര്യം ഓര്‍ക്കാന്‍ വിട്ടു പോയി. ഉച്ചക്കു സ്കൂളില്‍-നിന്നു തിരിച്ചു വരുംപോള്‍ അടുത്ത ബ്ളോക്കിലെ രണ്-ടാംനിലയില്നിന്നു പംചാബിയായ നേഹ വിളിച്ചു പറഞു
"..., നിങളുടെ വീട്ടില്‍ --------------------എന്നു തോന്നുന്നു"
മിടിക്കുന്ന ഹൃദയത്തോടെയും വിറക്കുന്ന കാലുകളോടെയുംഅവര് വാതില്‍ തുറന്നു അകത്തു കയറി...രൂക്ഷമായ ഒരു ഗന്ധംമൂക്കിലേക്കു അടിച്ചു കയറി. തല കറങുന്നതു പോലെ തോന്നി. അകത്തേക്കു നോക്കിയപ്പോള്‍ ...ഹെന്റ......മ്മേ... തറയിലാകെ യുദ്ധക്കളത്തിലേതു പോലെ സധനങളൂം പാത്രങളും ചിതറിക്കിടക്കുന്നു....കയ്യിലെ ബാഗ് സോഫയില്‍ വെച്ച് അകത്തെ മുറികളിലും വിശിഷ്യാ അടുക്കളയിലും ചെന്നപ്പോള്‍ കണ്ട കാഴ്ച്ച പറവാനെളുതായിരുന്നില്ല.
ഇനി നിങലുടെ ദിമാക്ക് ദഹി ആക്കുന്നില്ല...ഐ വില്‍ കം റ്റു ദ് പോയ്ന്റ്..പുറത്തു പോയപ്പോള്അടക്കാന് മറന്നു പോയ നാലംനിലയിലെ ജനലില്‍കൂടി അകത്തു കയറിയ വാനര സേന കണ്ണില്‍ കണ്ടതെല്ലാം എടുത്തു തിന്നു.പച്ചക്കറികളും, പഴങളും തീര്‍ന്നതോടെ അവിടെ പ്ലാസ്റ്റിക്ക് പാത്രങളീല് വച്ചിരുന്ന പയര്‍,പരിപ്പ് ഉഴുന്നാദികള് ഇവ എടുത്തു തിന്നു.. മനുഷ്യ പുത്രന്മാര് തുറക്കുന്നതു പോലെ പാത്രങള്‍ തുറന്നു (ജയ് ഡാര്വിന്). പെട്ടെന്നു കൂട്ടത്തിലുണ്ടായിരുന്ന ഒരു ചേച്ചിയുടെ അലര്‍ച്ച കേട്ടു അവരുടെ മക്കളും സഹോദരരും,ഭര്ത്താക്കന്മാരും ഒടിയടുത്തു. ആ കുരങച്ചി അവിടെ കൂടിയ ഓരൊ കുരങു വര്ഗത്തിനുംഓരോ വാളം കശുവണ്ടീ വിതരണം ചെയ്തു. എല്ലാവരും സന്തോഷത്തൊടെ കശുവണ്ടി കൊറിക്കാന്‍ തുടങി . ഡിസംബറിലെ തണുപ്പുള്ള ഒരു പ്രഭാതത്തില്‍ കശുവണ്ടി അതും നൂറു ഗ്രാം പ്രതി ശീര്‍ഷ വിഹിതം ഒരു ദൈവാനുഗ്രഹം തന്നെ പോലെ തോന്നി!(അവര്‍ക്കു.
അന്ചു മിനിട്ടുകള്‍ക്കുള്ളില്‍ വെടി ശബ്ദവും പുകയും വരാന്‍ തുടങി. തറയില്‍ ഖരവും ദ്രാവകവും ആയി കുറേ വസ്തുക്കള്‍ വീഴാന്‍ തുടങി. അവയില്‍ തെന്നി അവര്‍ വീഴുകയും എഴുന്നേല്ക്കാന് ശ്രമിച്ചു ഇഴ്ഞിഴഞു ബാല്കണിയിലൂടെ ആളില്ലാത്ത അടുത്ത വീടിന്റെ ബാല്കണിയിലേക്കു രക്ഷപ്പെടുകയുംചെയ്തു! സംഗതി ചുരുക്കിപ്പറയട്ടെ , ഈ കശുവണ്ടി പഴകിപ്പോയതു കൊണ്ട് കംബനിക്കാര്‍ ഉപേക്ഷിച്ചതോ മറ്റൊ ആയിരുന്നു കൃസ്തുവിനു മുംബുള്ള ഈ കശുവണ്ടീ കുരങുകള് തിന്നു സുമാര്‍ മുന്നൂറു നൊടിയിടകള്ക്കിടയില് കുരങുകളുടെ വായില്‍ കൂടിയും "കാലില്‍" കൂടിയുംലീക്ക് ആകാന്‍ തുടങി!പച്ച മലയാളത്തില്‍ പറഞാല്‍ . ഫുഡ് പോയ്സണിങ്. എന്തിനു പറയുന്നു അന്നു വയ്കുന്നതു വരെ എന്റെ ബിറ്റര്‍ ഹാഫ് വീടു ഴുകിക്കൊണ്ടേയിരുന്നു. ഈ ഭൂമുഖത്തു ലഭ്യമായിട്ടുള്ള എല്ല സുഗന്ധ തൈലങളും അണുനാശിനികളും ഉപയ്യോഗിച്ചുകൊണ്ട്,എന്നിട്ടും എന്റെ മൂക്കുകളെ വന്ചിക്കാന് അവര്‍ക്കായില്ല!.തൊട്ടു താഴെ വസിച്ചിരുന്ന എന്ചിനീയര് ഹയിദര്‍ അലിയുടെ ഭാര്യയുടെ സാക്ഷി മൊഴി കൂടി കേട്ടാലും" ആ കുരങന്മാര് അവിടെകിടന്നു ചാകാഞതു നിങളുടെ ഭാഗ്യം,അവയുടെ ശബ്ദവും കരച്ചിലും കേട്ടു ഞങള്‍ പേടിച്ചുപോയി ഷോക്കടിച്ചതാണെന്നാണു ഞങള്‍ കരുതിയത്(അല്ലെങ്കിലുംകശുവണ്ടീ അടീച്ചതായിരിക്കുമെന്നു ആരാണു കരുതുക ?)
വര്‍ഷങള്‍ കഴിഞെങ്കിലും ഇന്നും കുരങന്‍ എന്ന പദം കേള്ക്കുംബോഴെ എന്റെയും ഭാര്യയുടെയും നട്ടെല്ലിലൂടെ ഒരു മിന്നല്പിണറായി പാഞു പോകുംഒരപേക്ഷ ഉപേക്ഷ വിചരിക്കരുതെ, ഈ കച്ചവടക്കാരനെക്കുറിച്ചു മേനക ഗാന്ധിയോടു വഴിയിലെങാനും വച്ചു കണ്ടാല്‍ പറഞേക്കല്ലേ അയളുടെ വയറ്റില്‍ പഴുപ്പാണെ!
Wednesday 18 February 2009
ഒരു ബുദ്ധി ജീവിയും കുറെ കുരങ്ങന്മാരും !
Labels:agriculture/invention
നര്‍മ്മം/അനുഭവം/ജീവിതം/ഭക്ഷണം/യാത്ര
Subscribe to:
Post Comments (Atom)
15 comments:
ബുദ്ധി ജീവികളെ കുരങനെന്നു വിളിക്കാമോ?
ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോ?
സമാപന യോഗത്തില്‍ വീ. എസ്സ് പങ്കെടുക്കുമോ?
എന്തിനീ വേവലാതി? ഞാന്‍ രഷ്ട്രീയം പറയില്ല , ഈ കഥ വായിക്കൂ ഉത്തരം കിട്ടിയേക്കാം
പോസ്റ്റ് നന്നായി. വി.എസ്.പറഞ്ഞ കക്ഷി ഇനി കശുവണ്ടി തിന്നില്ലെന്ന് പ്രത്യാശിക്കാം
ഇനി കശുവണ്ടി വാങ്ങുമ്പോള്‍ ആദ്യം കുരങ്ങനു കൊടുത്ത്തിട്ടു കഴിച്ചാല്‍ മതി.
ആ കുരങ്ങന്മാര് രക്ഷിച്ചു എന്നു കരുതിയാല്‍ മതി മാഷേ. അതല്ലായിരുന്നെങ്കില്‍ അതു മുഴുവനും തിന്ന് നിങ്ങള്‍ രണ്ടാളുമാകുമായിരുന്നില്ലേ കിടപ്പിലാകുക?
ഹോ, അന്ന് ശ്രീമതി വെന്റിലേറ്റർ അടച്ചിരുന്നെങ്കിൽ..!!!! “കാജു റ്റുങ്ക്ടാവു” കഴിച്ച് എന്തായിരുന്നേനേ ഹസ്ബന്റിന്റേയും വൈഫിന്റേയും അവസ്ഥ..? വീട് പിന്നെ ആരു വൃത്തിയാക്കും..? ഇതാണ് പറയുന്നത് എല്ലാം നല്ലതിനെന്ന്.
മാഷെ, പോസ്റ്റുവായിച്ചു. ശ്രീ പറഞ്ഞതുപോലെ നിങ്ങള്‍ അതുകഴിക്കേണ്ടീവന്നില്ലല്ലോ. :-)
ആട്ടെ, ഇത്രയധികം അക്ഷരത്തെറ്റുകള്‍ വരുന്നതെന്തുകൊണ്ടാണ്? ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ആണൊ ഉപയോഗിക്കുന്നത്? അതല്ലാതെ കീമാന്‍, വരമൊഴി ഇവയിലേതെങ്കിലും ഉപയോഗിച്ചു നോക്കൂ. അക്ഷരത്തെറ്റുകള്‍ വായനക്കു തടസ്സമാണ്.
മാന്യരെ
അശോക് കര്‍ത്ത അവര്‍കളെ,
മുസാഫിര്‍ജി,
ശ്രീ.ശ്രീ
ബിന്ദു .കേ.പി അവരെ...
അപ്പുജി
നന്ദിയുടെ പൂച്ച ചെണ്ടുകള്‍
അപ്പുജി പറഞതു പൊലെ ഇനിയുള്ള പതിക്കലുകളില് ശ്രദ്ധിക്കാം.ഇതിലും അവസാന പകുതിയില്‍ അങനെയാണു ചെയ്തിരിക്കുന്നതും...
വീണ്ടും വരു ചങായിമാരെ...
കുരങ്ങന്മാരേ രക്ഷകരെന്നു വിളിക്കാമോ ???
ഹിഹിഹി...
സൂപര്‍. പണം കൊടുത്ത് പണിവാങ്ങി അല്ലെ.
-സുല്‍
Thank ou dear ones for reading this piece and making your comments....
ഒരു അഭിപ്രായം പറയാന്‍......?
ഞാന്‍ ഈ നാട്ടുകാരനല്ലേ
Yes, welcome to all monkey lovers...
ദൈവമേ......!!
ഹ ഹ ഹ ...
ചിരിച്ചു ചത്തു...!
പാവം ഭാര്യ...
അല്ലാ ....ആ കുരങ്ങുകളെക്കുറിച്ച് പിന്നെ വല്ല വിവരോം ഉണ്ടായോ ചത്തോ...?!
കുരങ്ങന്മാര് വീട്ടില്‍ കേറിയത് നന്നായി...
ഭാര്യയും ഭര്‍ത്താവും രക്ഷപെട്ടല്ലോ...
പോസ്റ്റുകള്‍ എല്ലാം വായിച്ചു കേട്ടോ..
ബുജി കുരങ്ങല്ല്
കുരങ്ങ് ബുജിയുമല്ല
ഈ കഥ കൊണ്ട് വീണ്ടും ചിന്താകുഴപ്പം ...
ഈശ്വരാ
ഒരിക്കല്‍ ബാങ്കളൂര് യാത്രയില്‍ ഇതേ പോലെ ഒരു കശുവണ്ടി വ്യവസായന് വന്നു പെട്ടു യാത്രയുടെ മുഷിച്ചില് മാറ്റന്‍ ഞങ്ങള്‍ ബാറ്ഗെയിന് തുടങ്ങി 350 രൂപയില്‍ നിന്ന് 65 രൂപ ഏകദേശം സമ്മതിച്ച മട്ട്
ഞങ്ങള്‍ പറഞ്ഞു വാങ്ങിക്കാം സാമ്പീള് തിന്നു നോക്കട്ടെ എന്ന് അവന് ദ്വേഷ്യപെട്ട് ഇറങ്ങിപ്പൊയി!
ആ പോക്കിന്റെ ഗുട്ടന്‍സ് ഇപ്പൊ മനസ്സിലായി അത്രയും വിലകുറഞ്ഞു പറഞ്ഞിട്ട് വാങ്ങിക്കാതിരുന്ന കുണ്ഡിതം ഇത്ര നാളും മനസീലുണ്ടായിരുന്നു...
ആയുസ് എത്തീല്ലാന്ന് ചുരുക്കം !!
Post a Comment